ദേശീയ പാത വികസനം: കൊളപ്പുറത്ത് ഗതാഗതക്കുരുക്ക് മുറുകുന്നു

ഗ്രാമ പഞ്ചായത്ത് കേസിൽ കക്ഷി ചേർന്നു 

വേങ്ങര: ദേശീയപാത വികസനത്തിന്റെ ഭാഗമായി കൊളപ്പുറത്ത് സംസ്ഥാന പാത തടസ്സപ്പെട്ട സംഭവത്തിൽ ഹൈക്കോടതിയിൽ നടക്കുന്ന കേസിൽ എ. ആർ നഗർ പഞ്ചായത്ത് കക്ഷി ചേർന്നു. കൊളപ്പുറത്ത് ദേശീയ പാത വികസനത്തിന്റെ ഭാഗമായി തീർത്തും അശാസ്ത്രീയമായി നിർമ്മിച്ച പാലമാണ് അരീക്കോട് പരപ്പനങ്ങാടി സംസ്ഥാന പാതയിലെ തടസ്സത്തിനിടയാക്കിയത്. ഇതോടെ താഴെ കൊളപ്പുറത്തുകാർ ഒറ്റപ്പെടുകയും കൊളപ്പുറം ഗവ ഹൈസ്കൂൾ വിദ്യാർഥികളുടെതടക്കം യാത്ര തടസ്സപ്പെടുകയും ചെയ്തിരുന്നു. ഈ പ്രശ്നം ഉയർത്തിക്കാട്ടി കൊളപ്പുറം ദേശീയ പാത സമരസമിതി ഒരു വർഷമായി സമരത്തിലാണ്. സമരസമിതി ഹൈക്കോടതിയെ സമീപിച്ചതോടെ ഹൈവേ നിർമ്മാണം കോടതി തടഞ്ഞു. കഴി ഞ്ഞ മാസം കൊളപ്പുറത്തെ മേൽ പ്പാലത്തിലൂടെ ഗതാഗതം വഴിതിരിച്ചു വിട്ട് ഇരു ഭാഗത്തേക്കും ഗതാഗത സൗകര്യം ഉണ്ടെന്ന് സത്യവാങ്ങ്‌മൂലം നൽകി ദേശീയപാത അധികൃതർ കോടതിയിൽ നിന്നും നിർമാ ണത്തിന് അനുമതി നേടുകയായിരുന്നു. ഒരു വാഹനത്തിനു മാത്രം കടന്നു പോകാവുന്ന റോഡിലൂടെയാണ് ഇപ്പോൾ ഇരുഭാഗത്തെക്കും വാഹനങ്ങൾ ഞെങ്ങി ഞെരുങ്ങി കടന്നു പോവുന്നത്. രണ്ട് ഭാഗത്തെക്കും വാഹനങ്ങൾക്ക് കടന്നു പോവാൻ റോഡിനു വീതിയുണ്ടെന്നു കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇവിടുത്തെ ഇടുങ്ങിയ റോഡിൽ പുതിയ പരിഷ്കാരം നടപ്പിലാക്കിയതെന്നു സമര സമിതി നേതാക്കൾ പറയുന്നു. രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇത് ഇടയാക്കുകയും ചെയ്തു. ഈ പ്രയാസം പരിഹരിക്കാൻ ദേശീയ പാതക്ക് കുറുകെ മേൽപ്പാലം അനുവദിക്ക ണമെന്നാണ് സമരസമിതിയുടെ ആവശ്യം. നിലവിലുള്ള സംസ്ഥാന പാതയിൽ മേൽപ്പാലം ആവശ്യപ്പെട്ട് കോടതിയിലുള്ള കേസിലാണ് എ. ആർ നഗർ പഞ്ചായത്ത് ഭരണസമിതി കക്ഷിചേർന്നത്. പ്രദേശ വാസികൾ ഈ ആവശ്യം ഉയർത്തിക്കാട്ടി പഞ്ചായത്തിൽ നൽകിയ പരാതികൾ കണ്ടില്ലെന്നു നടിക്കാനാവില്ലെന്നു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൊണ്ടാണത്ത് അബ്ദുൽ റഷീദ് മാധ്യമത്തോട് പറഞ്ഞു. പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ ജനകീയ പ്രക്ഷോഭത്തിനു നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}