മലപ്പുറം: പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സംഘ്പരിവാർ രാജ്യത്തുടനീളം വംശീയ അതിക്രമങ്ങൾ അഴിച്ചുവിടുകയാണെന്നും മതധ്രുവീകരണം ശക്തിപ്പെടുത്തി രാജ്യത്തെ അരക്ഷിതാവസ്ഥയിലക്കുകയാണ് സംഘ് ലക്ഷ്യമെന്നും വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് പറഞ്ഞു.
മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്ന മുസ്ലിം വിരുദ്ധ അതിക്രമങ്ങൾക്കെതിരെ മലപ്പുറം കുന്നമ്മലിൽ വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർ.എസ്.എസ്സും നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും തുറന്നു വിട്ട ഹിന്ദുത്വ വിഷ ബീജങ്ങൾ ആയുധമേന്തി രാജ്യത്തെ മുസ്ലിങ്ങളെ കൊന്നൊടുക്കാൻ ശ്രമിക്കുകയാണ്. ഹരിയാനയിൽ പള്ളി ഇമാമിനെയടക്കം വധിച്ച വംശിയാക്രമണം അതാണ് വ്യക്തമാക്കുന്നത്. വജയ്പൂർ-മുംബൈ ട്രെയിനിൽ ആർ പി എഫ് ഉദ്യോഗസ്ഥൻ മുസ്ലിംകളെ തേടിപ്പിടിച്ച് വെടിവെച്ച് കൊല്ലുകയാണുണ്ടായത്.
അത്യന്തം ഭീകരവും ക്രൂരവുമായ സംഭവമാണിത്.
പിന്നാക്ക വിഭാഗത്തിൽപെട്ട മേലുദ്യോഗസ്ഥനെയും അയാൾ വകവരുത്തി.
ആയുധമേന്തിയ ഹിന്ദുത്വ ഭീകരർ നടത്തുന്ന കൊലപാതകങ്ങൾ ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ല. തികഞ്ഞ ആസൂത്രണത്തോടെ നടക്കുന്ന വംശഹത്യാ പ്രൊജക്ടിൻ്റെ ഭാഗമാണിതെല്ലാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസാരിച്ചു.
ജില്ലാ ട്രഷറഫ് മുനീബ് കാരക്കുന്ന്, ജില്ലാ സെക്രട്ടറിമാരായ നൗഷാദ് ചുള്ളിയൻ, ആരിഫ് ചുണ്ടയിൽ, ഫ്രറ്റേർണിറ്റി ജില്ലാ പ്രസിഡണ്ട് ജംഷീൽ അബൂബക്കർ, ശരീഫ് മൊറയൂർ എന്നിവർ സംസാരിച്ചു.
ശാക്കിർ മോങ്ങം, നാസർ വേങ്ങര, ഫാറൂഖ് കെ പി, സി എച്ച് സലാം,ഷാരോൺ, കുഞ്ഞാലി മാസ്റ്റർ വേങ്ങര, മാജിത മലപ്പുറം, പി പി മുഹമ്മദ്, മഹബൂബ് പൂക്കോട്ടൂർ എന്നിവർ നേതൃത്വം നൽകി.