വേങ്ങര: വേങ്ങരയിൽ പ്രവർത്തിക്കുന്ന വേങ്ങര സി എച്ച് സിക്ക് മുമ്പിലുള്ള മൈത്രി ലാബ്,വേങ്ങര ബ്ലോക്ക് റോഡിൽ പ്രവർത്തിക്കുന്ന സുധീലാബ്,വേങ്ങര ഗാന്ധിദാസ്പടി പ്രവർത്തിക്കുന്ന മൈത്രി ലാബ്,വേങ്ങര താഴെ അങ്ങാടിയിൽ പ്രവർത്തിക്കുന്ന ഹോർമോകെയർ ഡയഗ്നോസ്റ്റിക് സെന്റർ തുടങ്ങിയ ലാബുകൾക്കെതിരെ അതിന്റെ മേൽ നോട്ടം നടത്തുകയും, ഇതിൽ പെട്ട മൂന്ന് ലാബുകളുട ഉടമയുമായിട്ടുള്ള സീമ എന്ന വ്യക്തിയെ പരാമർശിച്ച് അവരുടെ ലാബിൽ ഇപ്പോൾ ജോലി ചെയ്യുന്നവരും, മുമ്പ് ജോലി ചെയ്ത ജീവനക്കാരുടെയും വോയ്സ് ക്ലിപ്പ് എന്ന പേരിൽ കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നുണ്ട്.
ഇതിൽ പറയുന്നത് പ്രകാരം ഈ ലാബുകളിലെ റിപ്പോർട്ടുകളിൽ ഗുരുതരമായ ക്രമക്കേടുകൾ നടത്തുന്നുണ്ട്.
രക്തം, മൂത്രം എന്നിവ പരിശോദിക്കാതെ അതിന്റെ കളറുകൾ നോക്കി റിപ്പോർട്ടുകൾ അടിച്ചു കൊടുക്കുകയാണ് പതിവ് പുറത്തു വന്നിരിക്കുന്ന വോയിസ് ക്ലിപ്പുകളിൽ നിന്നും അറിയാൻ കഴിഞ്ഞത്.
മുകളിൽ പറഞ്ഞത് പോലെയാണ് ടെസ്റ്റുകൾ നടക്കുന്നത് എങ്കിൽ ഒരു രോഗിയുടെയും രോഗം മാറാൻ പോവുന്നില്ല, കാരണം ഏത് രോഗത്തിനും ഡോക്ടർമാർ ലാബ് ടെസ്റ്റ് റിപ്പോർട്ട് പ്രകാരമാണ് മരുന്ന് കുറിച്ച് കൊടുക്കുന്നത്. ഈ സംഭവം വേങ്ങരയിലെ സ്വകാര്യ ലാബുകളെ ആശ്രയിക്കുന്ന പൊതുജനങ്ങളിൽ വലിയ രീതിയിലുള്ള ആശങ്ക ഉണ്ടാകിയിട്ടുണ്ട്.
ഈ പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കി അധികാരികൾ സംഭവത്തിൽ മതിയായ അന്വേഷണം നടത്തി നിജസ്ഥിതി പുറത്ത് കൊണ്ട് വരണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് അവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വേങ്ങര മണ്ഡലം കമ്മിറ്റി, ആരോഗ്യ മന്ത്രിക്കും പ്രതിപക്ഷ നേതാവിനും പരാതി നൽകി.